ഡീയസ് ഈറെ’യില്‍ പ്രണവിനൊപ്പം പ്രാധാന്യമുള്ള മധുസൂദനന് പോറ്റി എന്ന കഥാപാത്രം. "കളങ്കാവലി’ല്‍ മമ്മൂട്ടിക്കും വിനായകനുമൊപ്പം ആനന്ദ് എന്ന പോലീസ് വേഷം. 18നു റിലീസാകുന്ന ദിലീപ് ചിത്രം "ഭഭബ’യില്‍ നിര്‍ണായക കഥാപാത്രം. മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ ആദ്യചിത്രം "തുടക്ക’ത്തിലും മോഹന്‍ലാല്‍-മമ്മൂട്ടി-മഹേഷ് നാരായണന് സിനിമ "പേട്രിയറ്റി’ലും വേഷങ്ങള്‍. കരിയറില്‍ തുടര്‍ച്ചയായി സൂപ്പര്‍താര, മാസ് സിനിമകളുടെ ഭാഗമാവുകയാണ് ജിബിന്‍ ഗോപിനാഥ്.
"ഒരു നടനെ സംബന്ധിച്ചിടത്തോളം ജനം തിയറ്ററില്‍ കാണുന്ന സിനിമകളില്‍ സ്ഥിരമായി വരാനാകുന്നതു വലിയ ഭാഗ്യമാണ്. മമ്മൂട്ടി സാറിനും ലാല്‍ സാറിനുമൊപ്പം അവസരം കിട്ടുമ്പോള്‍ ഇന്ന കഥാപാത്രം എന്നൊന്നും നോക്കാതെ സന്തോഷത്തോടെ ചെയ്യും. കാരണം, അതൊക്കെ നമ്മളെ വിളിച്ചു തരുന്ന വേഷങ്ങളാണ്, വലിയ ഭാഗ്യവുമാണ്’ -ജിബിന്‍ ഗോപിനാഥ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
"ഡീയസ് ഈറെ’യിലെ മധുസൂദനന് പോറ്റിയിലേക്ക് എത്തിയത്..?
ഒന്നു രണ്ടു വലിയ നടന്മാരെയാണ് അതിലേക്ക് ആദ്യം പരിഗണിച്ചത്. ഗിരീഷ് പുത്തഞ്ചേരി സാറിന്റെ മകന് ദിന്നാഥാണ് ഒരു ഓപ്ഷൻ എന്ന നിലയ്ക്ക് എന്റെ പേര് ഡയറക്ടര്‍ രാഹുല്‍ സദാശിവനു നിര്‍ദേശിച്ചത്. നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഞാന്‍തന്നെ മതിയെന്നു രാഹുല്‍ ഉറപ്പിച്ചു. എന്നെ താടിയില്ലാതെയാണു ഡയറക്ടര്‍ കണ്ടത്. മിക്ക പടങ്ങളിലും അതാണു ലുക്ക്. ഒരു മാറ്റം എന്ന നിലയ്ക്ക് ഈ കഥാപാത്രത്തിനുവേണ്ടി താടിവളര്‍ത്താന്‍ രാഹുല്‍ നിര്‍ദേശിച്ചു.
കഥാപാത്രത്തെക്കുറിച്ചു വായിച്ചു മനസിലാക്കുന്നതിലുപരി മറ്റു തയാറെടുപ്പുകളൊന്നും വേണ്ടെന്നും പ്രത്യേകം പറഞ്ഞു. പ്രണവിനും എനിക്കും മാത്രമാണ് ഷൂട്ടിംഗ് തുടങ്ങുംമുമ്പ് ഫുള്‍ സ്ക്രിപ്റ്റ് വായിക്കാന്‍ കിട്ടിയത്. മധുസൂദനന് പോറ്റിക്കു കഥാഗതിയിലെ പ്രാധാന്യം തിരക്കഥയില്‍നിന്നു ബോധ്യമായി. അതിനോടു നീതിപുലർത്തുന്ന പ്രകടനം പടത്തിൽ ചെയ്യാനായെന്നു കരുതുന്നു.
പ്രണവുമൊത്തുള്ള അനുഭവങ്ങള്‍..?